“തിരൂർ റെയിൽവേ സ്റ്റേഷൻ” ഇനിമുതൽ “തുഞ്ചത്തെഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ” എന്ന് അറിയപ്പെടും. തുഞ്ചന്റെ മണ്ണ് തുഞ്ചന്റെ പേരിൽ അറിയപ്പെടണമെന്ന് ആവശ്യപ്പെടുന്ന നിരവധി നിവേദനങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഇത് റെയിൽവേ ബോർഡിനു മുന്നിൽ സമർപ്പിക്കും എന്നും അവർ ഇത് അംഗീകരിക്കുമെന്ന് തന്നെയാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. ജാതി മതഭേദമില്ലാതെ നിരവധി പേരാണ് തിരൂർ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
കാസർകോട് മുതൽ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തിയതിനുശേഷം ആണ് പി കെ കൃഷ്ണദാസും സംഘവും മലപ്പുറം ജില്ലയിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തിരൂർ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക