വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിലും മാലിന്യം വലിച്ചെറിയാൻ ഉപയോഗിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കുമെന്ന് അറിയിപ്പ്.
ദുൽഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’യുടെ പുതിയ അപ്ഡേറ്റ് എത്തി
മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശവകുപ്പിന്റെ ഉന്നതല യോഗത്തിലാണ് തീരുമാനം.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ പിന്നീട് വാഹനം വിട്ടുകൊടുക്കുകയുള്ളൂ. വിനോദസഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേർന്ന് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർ, പാതയോടു ചേർന്നുള്ള കാടുകളിലും മറ്റും മാലിന്യം തള്ളുന്നവർ, യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചശേഷം പ്ലാസ്റ്റിക് കവറുകളും പ്ലേറ്റുകളും ഉൾപ്പെടെ മാലിന്യങ്ങൾ വലിച്ചെറിയുന്നവർ തുടങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുവാനാണ് തീരുമാനമെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക