ഭയങ്കരമായ ട്രിപ്പിൾ ട്രെയിൻ അപകടത്തിന് ആഴ്ചകൾക്ക് ശേഷം സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ (എസ്ഇആർ) അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാതായി റിപ്പോർട്ട്. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് സ്ഥലം മാറ്റിയത്.
അതേസമയം പതിവ് ട്രാൻസ്ഫറുകൾ ആണെന്ന് റെയിൽവേ പറഞ്ഞെങ്കിലും. 292 പേരുടെ മരണത്തിനിടയാക്കിയ ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ നിന്നുള്ള വീഴ്ചയെ തുടർന്നുണ്ടായ നടപടിയായാണ് ഈ നീക്കത്തെ കാണുന്നത്.
ഖരഗ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) ഷുജത് ഹാഷ്മി, എസ്ഇആർ സോണിലെ പ്രിൻസിപ്പൽ ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ പിഎം സിക്ദർ, പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ചന്ദൻ അധികാരി, പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ ഡിബി കസർ, പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ എന്നിവരെയാണ് റെയിൽവേ ബോർഡ് വ്യാഴാഴ്ച സ്ഥലം മാറ്റിയത്.
ജൂൺ 2 ന്, മൂന്ന് ട്രെയിനുകൾ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവ ബാലസോറിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം കൂട്ടിയിടിച്ച് 292 പേർ കൊല്ലപ്പെടുകയും 1,100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഖരഗ്പൂർ ഡിവിഷന്റെ കീഴിലാണ് ഈ ഭാഗം വരുന്നത്. ഓട്ടോമേറ്റഡ് സിഗ്നലിംഗ് സംവിധാനമായ ഇന്റർലോക്കിംഗ് സംവിധാനത്തിലെ ഇടപെടലാണ് അപകടത്തിന്റെ പ്രധാന കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക