മറ്റൊരു എസ്.എഫ്.ഐ. നേതാവിന്റെ ബന്ധുവാണ് വ്യാജ ബിരുദ കേസിലെ പ്രതി നിഖിലിനെക്കുറിച്ച് പോലീസിനു വിവരം നൽകിയതെന്നു സൂചന .ചൊവ്വാഴ്ചയാണ് എം.എസ്.എം. കോളേജ് അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
അതിനുമുമ്പുതന്നെ നിഖിൽ ഒളിവിൽ പോയി . ആദ്യം തിരുവനന്തപുരം ഭാഗത്തേക്കാണു പോയത്. അവിടെ എസ്.എഫ്.ഐ. നേതാക്കളിൽ ആരുടെയെങ്കിലും സഹായം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പോലീസ് കേസെടുത്തതോടെ ആരും സഹായിക്കാൻ തയ്യാറായില്ല.
തുടർന്ന്, കോഴിക്കോട്ടേക്ക് ബസിൽ പോയി. വീട്ടിൽനിന്നു സംഘടിപ്പിച്ച 5,000 രൂപയായിരുന്നു ആകെയുണ്ടായിരുന്നത്. ഇതിനിടെ നിഖിലിനെ സഹായിക്കാൻ സാധ്യതയുള്ളവരെല്ലാം പോലീസ് വലയിലായി. ഇയാളുമായി അടുപ്പമുള്ള കായംകുളത്തെ യുവ അഭിഭാഷകനെയും സി.പി.എം. ഏരിയ കമ്മിറ്റിയംഗത്തെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക