പ്രഖ്യാപന സമയം മുതൽ വിവാദമായി ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകൾ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ചിത്രത്തിനെതിരെ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തു. വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ആദാ ശർമ്മ അഭിനയിച്ച ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. മതപരിവർത്തനം, ഐസിസ്, ലവ് ജിഹാദ് തുടങ്ങിയ വിഷയം ചർച്ച ചെയ്യുന്ന ചിത്രം വിവാദങ്ങൾക്കും ഇടയാക്കി. തുടക്കത്തിൽ പശ്ചിമബംഗാളിൽ ചിത്രം നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെ പലയിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിരുന്നു.
എന്നാൽ ഇപ്പോൾ റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒടിടി റിലീസായി കഷ്ടപ്പെടുകയാണ്. ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, ‘ദി കേരള സ്റ്റോറി’ സ്ട്രീമിംഗിന് ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോം കിട്ടിയിട്ടില്ല. തങ്ങൾക്കെതിരെ ഇൻഡസ്ട്രി സംഘം ചേർന്നിരിക്കുകയാണെന്ന് പറയുകയാണ് സംവിധായകൻ സുദീപ്തോ. രാഷ്ട്രീയ വിവാദങ്ങൾക്ക് താൽപ്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റഫോമുകൾ പറയുന്നതെന്നും സുദീപ്തോ സെൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക