ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളിൽ കടുത്ത നടപടിയുമായി സിപിഎം രംഗത്ത്. പി.കെ ശശിയെ പാലക്കാട് ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. ജില്ല കമ്മിറ്റിയിലേക്കാണ് പി കെ ശശിയെ തരം താഴ്ത്തിയത്. വി.കെ ചന്ദ്രനെയും ജില്ല കമ്മററിയിലേക്ക് തരം താഴ്ത്തി.
ജില്ല കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. വിഭാഗീയതയുടെ പേരിലാണ് നടപടി. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെതീരുമാനം. ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്യം നൽകിയത് ഇവർ മൂന്നു പേരുമെന്ന് കണ്ടെത്തിയിരുന്നു. എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
അതേസമയം പി.കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക