അട്ടപ്പാടിയിൽ കൂട്ടം തെറ്റി ജനവാസ മേഖലയിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞത് ആന്തരിക അവയവങ്ങൾക്ക് ഏറ്റ അണുബാധ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
ബൊമ്മിയാംപടിയിലെ പരിചരണ കേന്ദ്രത്തിൽ ചികിൽസയിലായിരുന്ന ആനക്കുട്ടി കഴിഞ്ഞ ദിവസം മുതല്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.
പെറ്റ് ഷോപ്പ് നിയമം നവംബർ മുതൽ പ്രാബല്യത്തിൽ; വളർത്തു നായകൾക്ക് ലൈസൻസ് വേണം
ക്ഷീണം മാറാൻ മരുന്ന് നൽകിയിട്ടും എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു കുട്ടിക്കൊമ്പൻ. മണ്ണാർക്കാട് ഡിഎഫ്ഒയും വെറ്ററിനറി സർജനും ഉൾപ്പെടെയുള്ള വിദഗ്ധ സംഘം ആനക്കുട്ടിയെ നിരീക്ഷിച്ച് സ്ഥലത്തുണ്ടായിരുന്നു.
12 ദിവസം മുൻപാണ് കൃഷ്ണ വനത്തിനോട് ചേർന്ന് ആനക്കുട്ടിയെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം തിരികെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങളും വിജയിച്ചിരുന്നില്ല. കുട്ടിയാനയെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക