രണ്ടു കോടിയോളം രൂപ വിലവരുന്ന പാമ്പിൻ വിഷവുമായി മലപ്പുറം കൊണ്ടോട്ടിയിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മൂന്നുപേർ പിടിയിലായി. പത്തനംതിട്ട കോന്നി സ്വദേശിയും പത്തനംതിട്ട അരിവാപ്പുറം പഞ്ചായത്തിലെ മുൻപ്രസിഡന്റുമായ ടി.പി.കുമാർ(63), പത്തനംതിട്ട കോന്നി സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ(62), തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി വടക്കേ വീട്ടിൽ ബഷീർ(58) എന്നിവരാണ്പോലീസ് പിടിയിലായത്.
ബുധനാഴ്ച വൈകിട്ടോടെ കൊണ്ടോട്ടിയിലെ ലോഡ്ജിൽ നിന്നും പിടികൂടിയ ഇവരിൽ നിന്നും ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തു. മലപ്പുറം സ്വദേശിക്ക് വിൽക്കാൻ വേണ്ടിയാണ് പാമ്പിൻ വിഷവുമായി ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു. എത്തിച്ചു നൽകിയ ആളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചു. ഇവരിൽ പിടിയിലായവരിൽ ഒരാൾ റിട്ട. അധ്യാപകനാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കൂടുതൽ അന്വേഷണത്തിനായി ഇവരെ വനം വകുപ്പിന് കൈമാറും.
ജില്ലാ പോലീസ് മേധാവി സുജിത് ദാസന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എസ് പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് എസ് ഐ ഫതൽ റഹ്മാനും ജില്ലാ ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ടീം അംഗങ്ങളും ചേർന്ന് പ്രതിയെ പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക