മലപ്പുറം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ നിലമ്പൂർ അമരമ്പലം പുഴയിൽ 12 കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലർച്ചെ 2.30നാണ് അമ്മയും മൂന്ന് മക്കളും മുത്തശ്ശിയും അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
പുഴയിലിറങ്ങിയവരിൽ രണ്ട് മക്കളും അമ്മയും രക്ഷപ്പെട്ടു. 12 കാരിയേയും മുത്തശ്ശിയേയും ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അമരമ്പലം പുഴയിലും കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക