14,000 കുടുംബങ്ങൾക്ക് കെ ഫോൺ സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിൽ ഇതുവരെ ഇന്റര്‍നെറ്റ് എത്തിയത് 3100 ഓളം വീടുകളിൽ മാത്രമാണ്. ഡാര്‍ക്ക് കേബിൾ, ടെലിക്കോം കമ്പനികൾക്ക് വാടകക്ക് ലഭ്യമാക്കാനുള്ള നിരക്ക് നിശ്ചയിച്ചതിൽ സ്വകാര്യ കമ്പനിയുടെ താൽപര്യം സംരക്ഷിക്കുന്നുവെന്ന ആക്ഷപവും ഇപ്പോൾ ശക്തമായിട്ടുണ്ട് .
ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷനത്രയും ഒരുമാസത്തിനകം കൊടുത്ത് തീര്‍ക്കുമെന്നായിരുന്നു കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനം. ലിസ്റ്റ് പോലും പൂര്ണ്ണമല്ലെന്നിരിക്കെ ആകെ നൽകിയ കണക്ഷൻ 3100 വീടുകൾക്ക് മുകളിൽ പോകില്ലെന്നാണ് കേരളാ വിഷന്റെ ഇന്നലെ വരെയുള്ള കണക്ക്. പ്രധാന ലൈനിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്ക് കേബിൾ വലിച്ചെത്തിക്കാനുള്ള സാങ്കേതിക തടസങ്ങൾ ചില്ലറയല്ലെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക