വിവാദ യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി സജി സേവ്യറുടെ പരാതിയില്‍ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു . മുഹമ്മദ് നിഹാദ് കാരണം തൊഴിലെടുക്കാനും കുടുംബത്തിനൊപ്പം സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥയാണെന്ന് സജി സേവ്യര്‍ പരാതിയില്‍ പറഞ്ഞു .
കമ്പിവേലി നിര്‍മിച്ചുനല്‍കി ഉപജീവനം നടത്തുന്ന ആളാണ് സജി സേവ്യര്‍. കമ്പിവേലി നിര്‍മിച്ച് നല്‍കുമെന്ന് കാണിച്ച് വൈദ്യുതി തൂണിലും മറ്റും ഇദ്ദേഹം ഫോണ്‍ നമ്പര്‍ സഹിതം ചെറിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് നിഹാദ് സജി സേവ്യറിനെ മൊബൈലില്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഇതെന്നാണ് സജി പറയുന്നത്. ഇതിന് പുറമേ സജിയുമായുള്ള ഫോണ്‍ സംഭാഷണവും അദ്ദേഹത്തിന്റെ നമ്പറും മുഹമ്മദ് നിഹാദ് യൂട്യൂബില്‍ നല്‍കുകയും ചെയ്തു.
അതിന് ശേഷം നിരവധിപ്പേരാണ് സജി സേവ്യറിന്റെ ഫോണില്‍ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങിയത്. തന്നെ വിളിക്കുന്നതില്‍ ഭൂരിപക്ഷവും 11നും 16നും ഇടയില്‍ പ്രായമുള്ളവരാണ് എന്ന് സജി സേവ്യര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക