മലപ്പുറം മുണ്ടുപറമ്പിൽ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വില്ലനായത് മാരകരോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തെക്കുറിച്ചുള്ള ആധിയാണെന്ന് സംശയം. കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഇവരുടെ മൂത്ത കുട്ടിക്ക് അസുഖം സ്ഥിരീകരിക്കുകയും മാതാപിതാക്കളുടെ ഇളയ കുട്ടിയെയും പരിശോധന നടത്താൻ ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പേശികളെ ഗുരുതരമായി ബാധിക്കുകയും കുട്ടികളെ വൈകല്യത്തിലേക്കും അകാലമരണത്തിലേക്കും നയിക്കുന്ന ഡിഎംഡി എന്ന അസുഖത്തിന്റെ പ്രത്യാഘാതമോർത്തുള്ള മനോവിഷമത്തിൽ ആണോ ജീവൻ ഒടുക്കിയതെന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
രണ്ട് ധനകാര്യസ്ഥാപനങ്ങളിലെ മാനേജർമാരായി പ്രവർത്തിക്കുകയാണ് മരണപ്പെട്ട സീനയും ഭർത്താവ് സബീഷും. ഇവർക്ക് പറയത്തക്ക ബാധ്യതകൾ ഒന്നുമില്ല എന്നും ബന്ധുക്കൾ പറയുന്നുണ്ട്. ഷീന കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂരിൽ ബാങ്ക് മാനേജർ ആയി ചുമതലയേറ്റത്. ഇന്ന് കണ്ണൂരിലേക്ക് തിരിക്കുമെന്ന് ഷീനയും ഭർത്താവും സബീഷും അവരവരുടെ വീടുകളിൽ വൈകീട്ട് നാലുമണിയോടെ വിളിച്ചറിയിച്ചിരുന്നു. എന്നാൽ എട്ടുമണിയോടെ ബന്ധുക്കൾ വിളിച്ചപ്പോൾ ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ ബന്ധുക്കൾ മലപ്പുറം പോലീസിൽ വിവരമറിയിക്കുകയും അർദ്ധരാത്രിയോടെ പോലീസ് എത്തി വീടിന്റെ കതക് തുറന്നുനോക്കിയപ്പോൾ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയും ആയിരുന്നു. നാളെ രാവിലെ 9ന് കോഴിക്കോട് വെസ്റ്റ് ഹിൽ സ്മശാനത്തിൽ സംസ്കാരം നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക