ഭുവനേശ്വർ: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ സിബിഐ 3 പേരെ അറസ്റ്റ് ചെയ്തു. മനപ്പൂര്‍മല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
സെക്ഷണല്‍ എഞ്ചിനീയര്‍ അടക്കം മൂന്നുപേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മൊഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്. ടെക്നീഷ്യന് പപ്പു കുമാര്‍ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. IPC 304,201 എന്നി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
അപകടത്തിനു കാരണം സ്റ്റേഷനിലെ സിഗ്നൽ തകരാറാണെന്ന് മുഖ്യ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജൂൺ രണ്ടിനാണ് ഹൗറയിൽനിന്നു ചെന്നൈയിലേക്കു പോയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു മറിഞ്ഞത്. ഇതിന്റെ കോച്ചുകൾ മറിഞ്ഞ് അടുത്ത ലൈനിലൂടെ പോയിരുന്ന യശ്വന്ത്പുർ–ഹൗറ എക്സ്പ്രസിലും ഇടിച്ച് അതിന്റെ കോച്ചുകളും പാളം തെറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക