കൊച്ചി: പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅദനി ബെംഗളൂരിലേക്ക് മടങ്ങി. ജാമ്യ ഇളവ് അവസാനിക്കുന്ന സാഹചര്യത്തിലാണ് മഅദനി ഇന്നലെ തിരികെ കര്‍ണാടകയിലേക്ക് തിരിച്ചത്.
കിടപ്പിലായ പിതാവിനെ സന്ദര്‍ശിക്കാനാണ് മഅദനിക്ക് സുപ്രീംകോടതി മൂന്ന് മാസത്തെ അനുമതി നൽകിയത്. ഇത് പ്രകാരം കഴിഞ്ഞ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില മാറ്റമില്ലാതെ തുടര്‍ന്ന സാഹചര്യത്തില്‍ കൊല്ലം അൻവാർശ്ശേരിയിലെത്തി പിതാവിനെ കാണാന്‍ കഴിഞ്ഞില്ല.
അഞ്ച് വർഷത്തിന് ശേഷമാണ് മദനി കേരളത്തിലേക്ക് എത്തിയത്. എന്നാൽ, കേരളത്തിൽ എത്തിയ മഅദനിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം കൊച്ചിയിൽനിന്ന് കൊല്ലത്തെ വീട്ടിൽ എത്താനായില്ല. ഡോക്ടർമാർ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നില്ല. നിലവിൽ യാത്ര ചെയ്യാനുളള ആരോഗ്യം അദ്ദേഹത്തിന് ഇല്ലാത്തതിനാൽ ബെംഗളൂരു യാത്രയും പാടില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ ജാമ്യ ഇളവ് അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കി എന്നതിനാല്‍ മദനി മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
പിതാവിനെ കൊച്ചിയിലെത്തിക്കാനുളള ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യവും മോശമായി തുടരുന്നതിനാൽ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക