മലയാളി വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചവറ നീണ്ടകര സ്വദേശിയായ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമലറാണിയുടെയും മകളായ ആൻസി(19) ആണ് മരിച്ചത്. ആൻസിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇന്ന് രാവിലെയാണ് കോയമ്പത്തൂർ സതി മെയിൻ റോഡിലെ എൻഎസ്എസ് നഴ്സിംഗ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിനിയായ ആൻസി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
സഹപാഠികൾക്കൊപ്പം താമസിക്കുന്നിടത്ത് കഴിഞ്ഞദിവസം തർക്കം ഉണ്ടായതായും നാട്ടിലേക്ക് ട്രെയിൻ കയറാൻ തുടങ്ങിയ ആൻസിയെ അനുനയിപ്പിച്ച് തിരികെ വരുത്തിയതായും പറയപ്പെടുന്നുണ്ട്. സംഭവം നടന്നതിന് തൊട്ടടുത്ത ദിവസമാണ് മരിച്ച നിലയിൽ ആൻസിയെ കാണുന്നത്. സംഭവത്തിൽ സഹപാഠികളായ ഒപ്പം താമസിക്കുന്ന മലയാളി വിദ്യാർഥിനികൾക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി.
ഒപ്പം താമസിക്കുന്ന പെൺകുട്ടികളിൽ ചിലർ കോയമ്പത്തൂരിലെ വീട്ടിലേക്ക് ആൺ സുഹൃത്തുക്കളെ ക്ഷണിക്കുന്നത് ആൻസി ചോദ്യം ചെയ്തതായും ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതിലുള്ള വിരോധത്തെക്കുറിച്ചുംപോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആൻസിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കോവിൽ പെട്ടി പോലീസിന് പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക