വി ഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് കോടതിയലക്ഷ്യ കേസിൽ ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയ കേസിലാണ് നിപുൺ ചെറിയാന് നാലുമാസം വെറും തടവും 2000 രൂപ പിഴയും ഹൈക്കോടതി ശിക്ഷ വിധിച്ചത്. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി.
2022 ഒക്ടോബർ 25ന് ചെല്ലാനത്ത് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെയാണ് കേസ്. ജഡ്ജി അഴിമതിക്കാരനാണെന്ന് നിപുൺ ചെറിയാന്റെ ആരോപണം ജുഡീഷ്യറിയുടെ അന്തസ്സിനെ ബാധിച്ചെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് നിരുത്തരവാദപരമായ പരാമർശങ്ങളാണ് ഇയാളിൽ നിന്ന് ഉണ്ടായത് എന്നും വിവാദ പ്രസംഗത്തിൽ നിപുൺ പരിധികൾ ലംഘിച്ചു എന്നും പറഞ്ഞു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആണ് കേസിൽ നിപുണിന് ശിക്ഷ വിധിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക