കൊച്ചി: എ.ഐ ക്യാമറയുടെ സഹായത്തോടെ സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ കൂടി പരിശോധിച്ചൂടെ എന്ന ചോദിച്ച് ഹൈക്കോടതി. റോഡിലെ കുഴികൾ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇങ്ങനെ ചോദിച്ചത്. റോഡുകളുടെ ശോചനീയവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരത്തിന് വൈകുന്നതിന് കാരണമെന്ന് വിലയിരുത്തിയാണ് എ.ഐ.ക്യാമറ നിരീക്ഷണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ എല്ലായിടത്തും എ.ഐ ക്യാമറ സ്ഥാപിച്ചിട്ടില്ലെന്നും, സ്ഥാപിച്ചിട്ടുള്ളിടത്ത് റോഡിന്റെ സ്ഥിതിയും നിരീക്ഷിക്കാനാകുമോ എന്നത് പരിശോധിക്കാമെന്നും പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകന് അറിയിച്ചു. ഇടപ്പള്ളി മുതല്‍ കണ്ടെയിനര്‍ റോഡുവരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശിയപാത അതോറിറ്റിയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക