പ്രസവത്തെ തുടർന്ന് വൃക്കകൾ തകരാറിലായ യുവതി മരിച്ച സംഭവത്തിൽ ജില്ലാ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത്. മാന്തുരുത്തി സ്വദേശി ആതിര(30) ആണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആണ് കുടുംബം ആരോപിക്കുന്നത്.
ഒരു രോഗവും ഇല്ലാതിരുന്ന മകളെ രോഗിയാക്കിയത് കോട്ടയം ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നുണ്ടായ അണുബാധയാണെന്നും കുടുംബം പറയുന്നു. എന്നാൽ ആരോപണം നിഷേധിച്ചു ആശുപത്രി അധികൃതർ രംഗത്ത് എത്തി.
ജനുവരി 11നാണ് കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ആതിര വിധേയയായത്. ഇതിന് പിന്നാലെ അണുബാധയുണ്ടായി. തുടർന്ന് ഇരുവൃക്കകളുടേയും പ്രവർത്തനം നിലക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് യുവതി മരിക്കുന്നത്.
യുവതിക്ക് അണുബാധയുണ്ടായതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നത്. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക