ചെന്നൈ: ജോലി ഇല്ലാത്തവനെന്ന പരിഹാസം സഹിക്കാനാവാതെ മകൻ അച്ഛനെ അടിച്ചുകൊന്നു. ചെന്നൈയിലെ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് ബാറ്റ് കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിൽ മകൻ ജബരീഷിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
തൊഴിൽ രഹിതനായ മകനെ നിരന്തരം കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാലസുബ്രമണി സ്ഥിരം മദ്യപാനിയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. മദ്യപിച്ചെത്തി മകനെ സുബ്രമണി പതിവായി കളിയാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. ജോലി ഇല്ലാത്തവനെന്ന് പിതാവ് ആവർത്തിച്ച് പരിസഹിച്ചതോടെ യുവാവ് പ്രകോപിതനാക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റും കൈയ്യിൽ കിട്ടിയ ഇഷ്ടികയും ഉപയോഗിച്ച് ജബരീഷ് പിതാവിനെ പൊതിരെ നൽകി. അടിയേറ്റ് പിതാവ് ബോധരഹിതനായതോടെ ജബരീഷ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ഗുരുതര പരിക്കേറ്റ ബാലസുബ്രമണിയെ വീട്ടുകാരും അയവാൽസികളും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക