മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്ന് കേന്ദ്രം. ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന 20 ചീറ്റകളിൽ അഞ്ചെണ്ണമാണ് ചത്തത്.റേഡിയോ കോളർ പോലുള്ള കാരണങ്ങളാണ് മരണത്തിന് കാരണമായതെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.
ശാസ്ത്രീയ തെളിവുകളില്ലാതെ ഊഹാപോഹങ്ങളും കേട്ടുകേൾവികളും അടിസ്ഥാനമാക്കിയുള്ളതാണ് മറ്റ് റിപ്പോർട്ടുകളെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ചീറ്റകളുടെ മരണകാരണത്തിൽ അന്വേഷണം നടത്താൻ അന്താരാഷ്ട്ര ചീറ്റ വിദഗ്ധരുമായും ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമുള്ള വെറ്ററിനറി ഡോക്ടർമാരുമായും നിരന്തരം കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ചീറ്റകളുടെ രക്ഷാപ്രവർത്തനം, പുനഃരധിവാസം, ശേഷി വർധിപ്പിക്കൽ എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള ചീറ്റ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതുൾപ്പെടെ പുതിയ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി നിരവധി നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക