ഒടിടി പ്ലാറ്റ്ഫോമുകൾക്ക് താക്കീതു നൽകി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ രംഗത്ത്. സർഗ്ഗാത്മക സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇന്ത്യൻ സംസ്കാരത്തെയും സമൂഹത്തെയും അവഹേളിക്കുന്നത് സർക്കാർ അനുവദിക്കില്ലെന്നാണ് അനുരാഗ് താക്കൂർ പ്രതികരിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താക്കൂർ ഇക്കാര്യം പറഞ്ഞത്.
ഒടിടി പ്ലാറ്റ്ഫോമുകളുടെ ലംഘനങ്ങൾക്ക് ശിക്ഷാനടപടികൾ സ്ഥാപിക്കുക, നിലവിലുള്ള പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുക, ഇന്ത്യയുടെ ഭൂപടത്തിന്റെ കൃത്യമായ ചിത്രീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുക, ഡിജിറ്റൽ പൈറസിക്കെതിരെ പോരാടുക എന്നിവയും ചർച്ചകളിൽ കേന്ദ്രീകരിച്ചതായി അവർ പറഞ്ഞു. തങ്ങളുടെ പ്ലാറ്റ്ഫോമുകൾ ദുഷിച്ച പ്രചാരണത്തിന്റെയും പ്രത്യയശാസ്ത്രപരമായ പക്ഷപാതത്തിന്റെയും ഉപകരണമായി ഉപയോഗിക്കരുതെന്നും മന്ത്രി ഒടിടിയോട് ആവിശ്യപെട്ടിട്ടുണ്ട്.
അതേസമയം ഉള്ളടക്ക നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ധാർമ്മിക കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ, പ്രായാധിഷ്ഠിത വർഗ്ഗീകരണം, രക്ഷാകർതൃ ലോക്കുകൾ, വിവിധ പ്രായക്കാർക്കായി ഉചിതമായ പ്രവേശനവും കാഴ്ചയും ഉറപ്പാക്കുന്നതിന് ഉള്ളടക്ക വിവരണങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയതായി യോഗത്തിൽ പങ്കെടുത്ത വ്യക്തികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക