എഡ്യൂക്കേഷൻ ആപ്പായ ബൈജൂസിൽ പരിശോധന നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബൈജൂസിനെ നിയന്ത്രിക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പരിശോധന നടക്കുന്നത്.
കമ്പനികളുടെ നിയമം നടപ്പാക്കാൻ ചുമതലയുള്ള കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഇവിടെ പരിശോധന നടത്തും. അതേസമയം, മൂന്ന് ബോർഡ് അംഗങ്ങൾ, ഓഡിറ്റർ എന്നിവരുടെ പുറത്തുപോകൽ, കോർപ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ ഉൾപ്പെടെ പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് എതിരെ പോരാടുകയാണ് ഇപ്പോൾ ബൈജൂസ്.
ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ബൈജൂസിന്റെ ഓഡിറ്ററായ ഡെലോയിറ്റ് ഹാസ്കിൻസ് ആൻഡ് സെൽസ് ജൂണിൽ രാജിവച്ചിരുന്നു. കൂടാതെ, പീക്ക് XV പാർട്ണേഴ്സിന്റെ (സെക്വോയ ക്യാപിറ്റൽ ഇന്ത്യ) ബോർഡ് അംഗങ്ങളായ ജിവി രവിശങ്കർ, പോറസിന്റെ റസൽ ഡ്രെസെൻസ്റ്റോക്ക്, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ വിവിയൻ വു എന്നിവരും രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക