മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വടക്കുകിഴക്കൻ സംസ്ഥാനം ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യ മൗനം പാലിക്കില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. മെയ് നാലിന് ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽഗാന്ധിയുടെ കടുത്ത വിമർശനം ഉണ്ടായത്.
അതേസമയം, അജ്ഞാതരായ അക്രമികൾക്കെതിരെ തൗബാൽ ജില്ലയിലെ നോങ്പോക്ക് സെക്മായി പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പ്രതികരിച്ചു.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും നിഷ്ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യ നിശബ്ദത പാലിക്കില്ല, എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞത്. “ഞങ്ങൾ മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ ഒറ്റക്കെട്ടായി നേരിടാൻ ഇരുപത്തിയാറ് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ചൊവ്വാഴ്ച ഒരു മുന്നണി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA).
പ്രതികരിക്കാൻ ഇവിടെ എഴുതുക