ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെ റെയില്‍വേ സ്റ്റേഷനുള്ളില്‍ വച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ ചെന്നൈയില്‍ ബുധനാഴ്ചയാണ് ദാരുണമായി സംഭവം നടന്നത്. രാജേശ്വരി എന്ന പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെയാണ് നിരവധിയാളുകള്‍ നോക്കി നില്‍ക്കെ അക്രമി കൊലപ്പെടുത്തിയത്.
ബീച്ച് സ്റ്റേഷനില്‍ നിന്നായിരുന്നു ഇവര്‍ ട്രെയിനില്‍ കയറിയത്. സൈദാപേട്ട് സ്റ്റേഷനിലാണ് രാജേശ്വരി ഇറങ്ങിയത്. അക്രമിയും ഇതേ ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രെയിനിറങ്ങി മുന്നോട്ട് നീങ്ങിയ രാജേശ്വരിയെ തടഞ്ഞ് നിര്‍ത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രാജേശ്വരി പ്ലാറ്റ്ഫോമില്‍ രക്തം വാര്‍ന്ന് കിടക്കുന്ന സമയത്ത് ഇയാള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്നവര്‍ രാജേശ്വരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക