അംബേദ്കറുടെ ചിത്രങ്ങൾ തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് നീക്കം ചെയ്യില്ല എന്ന് മദ്രാസ് ഹൈക്കോടതി. ഇപ്പോഴുള്ള എല്ലാ ചിത്രങ്ങളും നിലനിർത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് നിയമമന്ത്രി എസ് രഘുപതി അറിയിച്ചു.
തമിഴ്നാട്ടിലെ കോടതികളിൽ മഹാത്മാഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ മതി എന്ന സർക്കുലർ നേരത്തെ മൈദ്രാസ് ഹൈക്കോടതി പുറത്തുവിടുകയും ഗാന്ധിജിയുടെയും തിരുവള്ളുവരുടെയും ഒഴികെയുള്ള ചിത്രങ്ങളും പ്രതിമകളും നീക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് റജിസ്ട്രാർ ജനറൽ സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. ഇത് വൻ വിവാദത്തിന് ആണ് വഴിവെച്ചത്.
തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും കോടതികൾക്ക് കൂടി ബാധകമായ സർക്കുലറിലെ തീരുമാനങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരം നിയമ മന്ത്രി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് തമിഴ്നാട്ടിലെ കോടതികളിൽ നിന്ന് അംബേദ്കറുടെ ചിത്രങ്ങൾ നീക്കം ചെയ്യേണ്ടതില്ല എന്ന നിലപാടുമായി ഹൈക്കോടതി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക