സംസ്ഥാനത്ത് മദ്യ ഉത്പാദനം കൂട്ടുന്നതിനുള്ള പുതിയ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. പുതിയ മദ്യനയത്തിൽ ഷാപ്പുകൾക്ക് നക്ഷത്രപദവി നൽകുകയും ബാർ ലൈസൻസ് ഫീസ് കൂട്ടുകയും സ്പിരിറ്റ് ഉത്പാദനം സംസ്ഥാനത്ത് ആരംഭിക്കുന്നതിനും കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട ശുപാർശകൾ നൽകുന്നു.
ബാർ ലൈസൻസ് ഫീസ് 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. ബാറുകളുടെതുപോലെ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകുന്നതിനും മന്ത്രിസഭയിൽ തീരുമാനമായി. പ്രാബല്യത്തിൽ വരുന്ന പുതിയ മദ്യനയത്തോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും.
എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആചരിക്കുന്നത് ഒഴിവാക്കാൻ നേരത്തെ മന്ത്രിസഭ ആലോചിച്ചിരുന്നുവെങ്കിലും അത് തുടരാനാണ് തീരുമാനം. മദ്യ നയം സംബന്ധിച്ച ചർച്ചകൾ നീണ്ടുപോയതാണ് ഏപ്രിലിൽ വരേണ്ടിയിരുന്ന പുതിയ മദ്യനയം ഇത്രയും വൈകാൻ കാരണമായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക