പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യ കൊന്ന് കുഴിച്ചു മൂടിയ ഭർത്താവ് നൗഷാദ് ജീവനോടെ തിരികെയെത്തി. ഒന്നരവർഷം മുൻപ് കാണാതായ ഭർത്താവിനെ താൻ കൊന്നു കുഴിച്ചു മൂടിയതാണ് എന്ന് ഭാര്യ അഫ്സാന പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഭർത്താവിനെ കൊന്ന കുഴിച്ചുമൂടി എന്ന അഫ്സാനയുടെ മൊഴി പച്ചക്കള്ളമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്.
ജീവനിൽ പേടിച്ചാണ് നാടുവിട്ടത് എന്നും തൊടുപുഴയ്ക്കടുത്ത് തൊമ്മൻകുത്തിൽ പറമ്പിൽ പണിയെടുത്ത് ജീവിക്കുകയായിരുന്നു എന്നും നൗഷാദ് പറഞ്ഞു. തന്നെ ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് പറഞ്ഞത് എന്തുകൊണ്ടാണ് എന്ന് അറിയില്ല എന്നും അവർക്ക് മാനസിക പ്രശ്നം ഉണ്ടായിരിക്കാം എന്നും നൗഷാദ് പറഞ്ഞു.
നാടുവിട്ട ശേഷം സ്വന്തം വീട്ടുകാരും മായും ബന്ധപ്പെട്ടില്ല. എന്നെ പറ്റിയുള്ള വാർത്തകൾ ഒന്നും ടിവിയിലൂടെ കണ്ടില്ല എന്നും രാവിലെ പത്രത്തിൽ വാർത്ത കണ്ടതോടെയാണ് സംഭവം അറിഞ്ഞത് എന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ അടുത്തേക്ക് പോകാൻ ആഗ്രഹമില്ലേ എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു നൗഷാദിന്റെ മറുപടി. ഭയന്നാണ് അവിടെ നിന്നും പോന്നത് ഇനി വീണ്ടും അങ്ങോട്ടേക്ക് പോകാൻ ഭയമുണ്ട്, 2021ൽ നാട്ടിൽ നിന്നും നേരെ തൊമ്മൻകുത്തിലേക്കാണ് പോയതെന്നും നൗഷാദ് പറഞ്ഞു.
രാവിലെ തൊമ്മൻകുത്ത് ഭാഗത്ത് നിന്നും നൗഷാദിനെ പോലീസ് കണ്ടെത്തിയത്. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് ഭാര്യ അഫ്സാന നൽകിയ മൊഴിയെ തുടർന്ന് മതദേഹം കുഴിച്ചിട്ടു എന്ന് പറഞ്ഞ പ്രദേശം മുഴുവൻ തിരഞ്ഞിട്ടും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്യലിൽ ചില സുഹൃത്തുക്കളുടെ പേരുകൾ കൂടി പറയുകയും നസീർ എന്നൊരു സുഹൃത്തിന്റെ പെട്ടി ഓട്ടോയിൽ ആണ് മൃതദേഹം കൊണ്ടുപോയത് എന്ന് പോലീസിന് മൊഴി ലഭിച്ചു.
ഈ മൊഴിയെ തുടർന്ന് നസീറിനെ ചോദ്യം ചെയ്തപ്പോൾ തനിക്ക് അങ്ങനെയൊരു പെട്ടി ഓട്ടോറിക്ഷ ഇല്ലെന്നും ഓട്ടോ ഓടിക്കാൻ അറിയില്ല എന്നുമാണ് ഇയാൾ പറഞ്ഞത്. രണ്ട് മൊഴികളിലെയും വൈരുദ്ധ്യം വ്യക്തമായതോടെ അഫ്സാന പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക