ഐഫോൺ വാങ്ങാൻ പിഞ്ചുകുഞ്ഞിനെ വിറ്റ മാതാപിതാക്കള്‍ അറസ്റ്റിൽ. 8 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റ ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. ബംഗാളിലെ നോര്‍ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം ഉണ്ടായത്.
ഒന്നരമാസം മുന്‍പാണ് സംഭവം നടന്നതെങ്കിലും ജൂലൈ 24നാണ് വിവരം പുറത്തറിഞ്ഞത്. ദമ്പതികളുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് അയല്‍വാസികള്‍ക്ക് സംശയം തോന്നിയത്. ഇവരുടെ കൈവശം വിലകൂടിയ പുതിയ ഫോണ്‍ ഉണ്ടെന്ന് കണ്ടതോടെ ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തില്‍ ജയ്ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് കണ്ടെത്തി. പിന്നീട്, ആ പണവുമായി ഹണിമൂണിനായി ദിഘാ, മന്ദര്‍മണി ബീച്ചുകള്‍ ഉള്‍പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങള്‍ ഇവർ സന്ദര്‍ശിച്ചു. ഒരു ഐ ഫോണും വാങ്ങി. വിറ്റ കുഞ്ഞിനെ കൂടാതെ, ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക