നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം. “ആലുവയിൽ നടന്ന കൊലപാതകത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല” എന്ന് ചോദിച്ചാണ് സൈബർ ആക്രമണം. സംഘപരിവാർ പ്രൊഫൈലിൽ നിന്നാണ് നടനെതിരെ സൈബർ ആക്രമണം ആരംഭിച്ചിരിക്കുന്നത്.
മണിപ്പൂരിൽ യുവതികൾ വിവസ്ത്രയാക്കപ്പെട്ടപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിലൂടെ മുമ്പ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് കൊച്ചി സൈബർ പൊലീസിന് പരാതി നൽകി. ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്കും വാട്ട്സ്ആപ്പ് കോളു വഴിയും അനോണിമസ് നമ്പരുകളിൽ നിന്നും അസഭ്യവർഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. സംഭവത്തിൽ മൊബൈൽ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വാട്ട്സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് പരാതി സുരാജ് വെഞ്ഞാറമൂട് പരാതി നല്‍കിയത്. താരത്തിന്റെ ഫോണ്‍ നമ്പർ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാൻ ആഹ്വാനം ചെയ്തയാള്‍ക്കെതിരയും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക