ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസെന്നും പി. രാജീവും പറഞ്ഞു. ആലുവ മാര്‍ക്കറ്റില്‍ നടന്ന തെളിവെടുപ്പില്‍ പെണ്‍കുട്ടിയുടെ വസ്ത്രവും ചെരുപ്പും കണ്ടെടുത്തു. ബിഹാറിലേക്ക് പോകാനായി ടീം സജ്ജമാണെന്നും വിശദമായി ചോദ്യം ചെയ്തതിന് ശേഷം ടീം ബീഹാറിലേയ്ക്ക് തിരിക്കുമെന്നും റൂറല്‍ എസ് പി. വിവേക് കുമാര്‍ വ്യക്തമാക്കി.
അസഫാക്കുമായുള്ള തെളിവെടുപ്പില്‍ ജനങ്ങളുടെ രോഷം ശക്തമായിരുന്നു. വലിയ സുരക്ഷ ക്രമീകരണങ്ങളോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ആലുവ മാര്‍ക്കറ്റില്‍ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ചു എന്ന് പ്രതി പറഞ്ഞ പെണ്‍കുട്ടിയുടെ കീറിയ വസ്ത്രത്തിന്റെ ഭാഗവും കുട്ടിയുടെ ചെരുപ്പും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക