ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റിപ്പോർട്ട്. ബ്രിജ്ഭൂഷന്റെ കമ്പനിയുടെ അനധികൃത മണല്‍ ഖനനവും ധാതുക്കളുടെ കയറ്റുമതിയും മൂലം സരയു നദിക്ക് നാശമുണ്ടായെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
വനിതാ ഗുസ്തിതാരങ്ങളുടെ ലൈംഗികാതിക്രമ ആരോപണങ്ങളും റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പുമുള്‍പ്പെടെ രാഷ്ട്രീയ- നിയമ പ്രശ്നങ്ങള്‍ നേരിടുന്നതിനിടെയാണ് ബ്രിജ്ഭൂഷണെതിരെ പുതിയ അന്വേഷണം വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച്, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ, ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗോണ്ടയിലെ ജില്ലാ മജിസ്ട്രേറ്റ് എന്നിവരടങ്ങുന്ന ഒരു സംയുക്ത സമിതി രൂപീകരിച്ചു. വിഷയത്തില്‍ ഒരാഴ്ച്ചയ്ക്കകം യോഗം ചേരാനാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക