തർക്ക ഭൂമിയിൽ പശു വളർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ ഉത്തർപ്രദേശിൽ ക്ഷീരകർഷകനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കുരേഭർ മേഖലയിലെ സുധോഭാരി ഗ്രാമത്തിലാണ് സംഭവം. ഇന്നലെ രാത്രി നടന്ന ദാരുണ സംഭവത്തിൽ 70 വയസ്സുകാരനായ മഗ്ഗുറാം എന്ന ക്ഷീരകർഷകനാണ് മരണപ്പെട്ടത്.
ആക്രമണത്തിൽ ഇയാളുടെ മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഇയാളുടെ ഒരു ബന്ധുവിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. തർക്ക ഭൂമിയായിരുന്ന ഇവിടെ പശുവിനെ വളർത്തുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരത്തെ നിലനിന്നിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ തർക്കം രൂക്ഷമായ തുടർന്ന് ചിലർ വടികൊണ്ട് റാമിനെ ആക്രമിക്കുകയായിരുന്നു. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മകൻ വിജയിക്ക് മർദ്ദനമേറ്റത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലുംമഗ്ഗു റാം കൊല്ലപ്പെടുകയായിരുന്നു. മകൻ വിജയ് ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
സംഭവത്തിൽ ഫാമിന്റെ അനന്തരവനായ മണിക് ലാലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഒരു അധ്യാപകൻ ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക