തമിഴ് ജനതയ്ക്ക് കരുണാനിധിയെ നഷ്ടപ്പെട്ടിട്ട് ഇന്ന് 5 ആണ്ടുകൾ പിന്നിടുന്നു. ജീവനോടെ ഇല്ലെങ്കിലും ഓരോ ദിവസവും തമിഴ്നാട്ടിൽ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും തന്നെയാണ്. 94 ആം വയസ്സിൽ 2018 ഓഗസ്റ്റ് ഏഴിനാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
എഴുത്തിലൂടെ രാഷ്ട്രീയം പറഞ്ഞ കരുണാനിധിക്കായി ചെന്നൈ മറീന ബീച്ചിൽ തൂലികാ സ്മാരകം ഒരുക്കുന്നുണ്ട്. ഡിഎംകെയുടെ വേദികളിൽ ഇപ്പോഴും മുഴങ്ങി കേൾക്കുന്ന ഒരേയൊരു പേര് കരുണാനിധിയുടേതുതന്നെയാണ്. 1969 ജൂലൈ 27ന് ഡിഎംകെയുടെ അധ്യക്ഷനായ കരുണാനിധി പിന്നീട് 2018 വരെ വളരെ നീണ്ടകാലം പാർട്ടി നയിച്ചു. ഡിഎംകെയുടെ സ്ഥാപകനായ അണ്ണാദുരൈ മരണപ്പെട്ടതിനെ തുടർന്ന് 1969 ആദ്യമായി കരുണാനിധി മുഖ്യമന്ത്രിയായി. പിന്നീട് 71, 89, 96, 2006 വർഷങ്ങളിലും മുഖ്യമന്ത്രി പദത്തിൽഎത്താൻ അദ്ദേഹത്തിന് സാധിച്ചു.
പതിനാലാം വയസ്സിൽ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം പതിനെട്ടാം വയസ്സിൽ തമിഴ് മാനവർ മൻഡ്രം എന്ന പേരിൽ വിദ്യാർത്ഥി സംഘടനയ്ക്ക് രൂപം നൽകി. പിന്നീടുള്ള തന്റെ കേട്ടു പതിറ്റാണ്ട് നീണ്ട ജീവിതവും രാഷ്ട്രീയത്തിനായി മാത്രം മാറ്റിവച്ചു അദ്ദേഹം. നാടകം സിനിമ കവിത നോവൽ ജീവചരിത്രം സംഭാഷണം പാട്ട് തുടങ്ങി തമിഴ് സാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവന നൽകിയാണ് കരുണാനിധി കടന്നു പോയത്. ഇവയിലൂടെ എല്ലാം തന്നെ തന്റെ ദ്രാവീഡിയൻ ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക