മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറുണ്ടോ എന്ന ചോദ്യവുമായി വി.മുരളീധരന് രംഗത്ത്. മടിയില്‍ കനമില്ലെങ്കില്‍ ഭയക്കേണ്ടെന്നും ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്നും വി.മുരളീധരന് പ്രതികരിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്നാണ് 1.72 കോടി രൂപ വീണയ്ക്ക് മാസപ്പടിയായി ലഭിച്ചിരിക്കുന്നത് എന്നും ഇത്തരത്തിൽ മറ്റ് ഏതെങ്കിലും കമ്പനികളിൽ നിന്നോ വ്യക്തികളിൽ നിന്നോ പണം വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യം പുറത്തു വരേണ്ടതുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ മടിയിൽ കനമില്ലെങ്കിൽ ഇക്കാര്യത്തിൽ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിക്കട്ടെ എന്നും രാജ്യത്ത് നിരവധി ഏജൻസികളുണ്ട്, ആ ഏജൻസികളെ കേസ് ഏൽപ്പിക്കണമെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക