കോഴിക്കോട് പാളയത്ത് സബ്സിഡി സാധനങ്ങൾ ഇല്ലെന്ന് ബോർഡ് എഴുതി വെച്ചതിന് സപ്ലൈകോ ഔട്ട്ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്തു. ബോർഡ് എഴുതി വച്ചതിന് പിന്നാലെ പരിശോധന നടത്തിയപ്പോൾ 4 സബ്സിഡി സാധനങ്ങൾ ഒഴികെ ബാക്കിയുള്ളവ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ എന്ന് ഉത്തരവിൽ പറയുന്നു.
വില വിവരപ്പട്ടികയിൽ ഇയാൾ സാധനങ്ങൾക്ക് നേരെ ഇല്ല എന്ന് ചോക്കുകൊണ്ട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വില കയറ്റത്തിനെതിരെ നിയമസഭയിൽ പി സി വിഷ്ണുനാഥ് എംഎൽഎ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിൽ സംസ്ഥാനത്തെ സപ്ലൈകോയിൽ അവശ്യസ് സാധനങ്ങൾ ലഭ്യമല്ല എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
സപ്ലൈകോ ഔട്ട്ലെറ്റ് വഴി വിപണി വിലയെക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ടെന്ന് ബാധിച്ച് സംസ്ഥാന സർക്കാർ അവശ്യസാധനങ്ങൾക്ക് എട്ടു വർഷമായി വില കൂട്ടിയിട്ടില്ല എന്നും പറഞ്ഞു. സാധനങ്ങൾ ഉണ്ടെങ്കിൽ അല്ലേ വില കൂടുകയുള്ളൂ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം
പ്രതികരിക്കാൻ ഇവിടെ എഴുതുക