മുംബൈ: മുംബൈ-ഗോവ ദേശീയ പാത (എന്‍.എച്ച്-66) വികസനം അന്തിമ ഘട്ടത്തില്‍. സെപ്റ്റംബര്‍ പകുതിയോടെ ദേശീയ പാതയുടെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകും. ഇതോടെ മുംബൈയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രാസമയം പത്ത് മണിക്കൂറില്‍നിന്ന് ആറ് മണിക്കൂറായി കുറയും.
മുംബൈ-ഗോവ ദേശീയ പാത നിര്‍മാണം അന്തിമ ഘട്ടത്തിലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന പൊതുമാരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
നിര്‍മാണം ആരംഭിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈ-ഗോവ പാതയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് 471 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ദേശീയ പാത തുറന്നുകൊടുക്കുന്നതോടെ ഇരുനഗരങ്ങളിലേക്കുമുള്ള യാത്രാസമയം പകുതിയായി കുറയ്ക്കാന്‍ സാധിക്കുമെന്നത് യാത്രക്കാര്‍ക്ക് വലിയ നേട്ടമാണ്. യാത്രാ സൗകര്യം വര്‍ധിക്കുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയില്‍ ഉള്‍പ്പെടെ ഇത് വലിയ മാറ്റംകൊണ്ടുവന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക