മധ്യപ്രദേശ് സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഇൻഡോർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയാണ് കേസ് .
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കെതിരെയും ഇതേ വിഷയത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബിജെപിയുടെ പ്രാദേശിക നേതാവ് നിമേഷ് പഥക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വഞ്ചന, അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ആരോപണം കോൺഗ്രസ് തെളിയിക്കണമെന്നും, പ്രിയങ്ക പ്രതിപാദിക്കുന്ന കത്ത് വ്യാജമാണെന്നുമാണ് ബിജെപി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക