പട്ന: ഡോക്ടറും സംഘവും നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു. ബിഹാറിൽ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ഒരു സ്വകാര്യ നഴ്സിങ് ഹോമിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
വിധവയായ 30 കാരിയായ നഴ്സാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇവർക്ക് നാലു വയസുള്ള കുട്ടിയുണ്ട്. ഡോക്ടറും മറ്റു ജീവനക്കാരും ചേർന്ന് ഉപദ്രവിക്കുന്നതായി മകൾ വെളിപ്പെടുത്തിയിരുന്നെന്നും ഇതേതുടർന്ന് ജോലിക്ക് പോകുന്നത് നിർത്തിയിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകി.
പ്രതിയായ ഡോക്ടറും മറ്റ് ജീവനക്കാരും ഒളിവിലാണ്, ഒരു കോമ്പൗണ്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഴ്സിംഗ് ഹോം സീൽ ചെയ്ത പൊലീസ് ഡോക്ടർക്കും മറ്റ് പ്രതികൾക്കുമായി തെരച്ചിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക