ജൂലൈയിലെ രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ആർബിഐയുടെ ഉയർന്ന പരിധിക്കും മുകളിൽ. ജൂണിൽ 4.87 ശതമാനമായിരുന്ന ചില്ലറ പണപ്പെരുപ്പമാണ് കഴിഞ്ഞ മാസം 7.44 എന്ന നിലയിലേക്കെത്തിയത്. പച്ചക്കറിയുടെയും ഭക്ഷ്യോത്പ്പനങ്ങളുടെയും വിലവര്‍ധനവാണു ഇതിനു കാരണം.
ജൂണില്‍ 4.81 ശതമാനമായിരുന്നു. ഭക്ഷ്യവില തോത് 11.51 ശതമാനമായി. പച്ചക്കറിവില മൈനസ് 9.3 നിന്ന് 37.34 ശതമാനമായും ഉയര്‍ന്നു. 15 മാസത്തെ ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍. മത്സ്യം, മാംസം, ധാന്യങ്ങള്‍ എന്നിവയ്ക്ക് വില കൂടിയപ്പോള്‍ പഴവര്‍ഗങ്ങള്‍ക്ക് വിലകുറഞ്ഞു.
പണപ്പെരുപ്പ് നിരക്ക് 7.79 ശതമാനമായ 2022 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഉപഭോക്തൃ ഭക്ഷ്യവില സൂചിക (സിഎഫ്പിഐ) ജൂണിലെ 4.49 ശതമാനത്തില്‍ നിന്ന് 11.51 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 7.63 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 7.20 ശതമാനവുമായി.
ഭക്ഷ്യപാനീയങ്ങളുടെ പണപ്പെരുപ്പം 4.63 ശതമാനത്തില്‍ നിന്ന് 10.57 ശതമാനമായി ഉയര്‍ന്നു. ധാന്യങ്ങളുടെ പണപ്പെരുപ്പ നിരക്ക് ജൂണിലെ 12.71 ശതമാനത്തില്‍ നിന്ന് 13.04 ശതമാനമായി ഉയര്‍ന്നു. ഇന്ധനങ്ങളുടേയും മറ്റും പണപ്പെരുപ്പ നിരക്ക് 3.67 ശതമാനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക