ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണപഥ താഴ്ത്തൽ പ്രക്രിയയും വിജയകരമായി പൂർത്തിയായി. ഇതോടെ ചന്ദ്രയാൻ 3 ചന്ദ്രനോട് കൂടുതൽ അടുത്തെത്തി. ലാൻഡറും മോഡ്യൂളും തമ്മിൽ വേർപ്പെടുത്തുന്ന പ്രക്രിയ നാളെയാണ് നടക്കുന്നത്.
പേടകം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണ പഥ താഴ്ത്തൽ പ്രക്രിയയും ഇന്ന് നടന്നതോടെ ലാൻഡറും പ്രൊപ്പഷൻ മോഡ്യൂളും തമ്മിൽ വേർപ്പെടുത്തുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു.
ചന്ദ്രനിൽ നിന്ന് നിലവിൽ 163 കിലോമീറ്റർ മാത്രം അകലെയാണ് ഇപ്പോൾ പേടകം. നാളെ പ്രൊപ്പൽഷ്യൻ മോഡ്യൂളിൽ നിന്നും വേർപ്പെടുന്നതോടെ ലാൻഡർ പതിയെ താഴ്ന്നു തുടങ്ങും. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 ഓടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
ജൂലൈ 14നാണ് ചാന്ദ്രയാൻ 3 വിക്ഷേപിച്ചത്.ഇരുപത്തിരണ്ടാം ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം അഞ്ച് ഘട്ടങ്ങളിലായി ഭ്രമണപഥ താഴ്ത്തൽ പ്രക്രിയയും നടന്നു. ബംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്ക്, ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക