മുഖ്യമന്ത്രി പിണറായി വിജയനെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി.
നിയമപരമായി തൊഴിൽ ചെയ്ത് ജീവിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായി ഉയർത്തുന്ന ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു.
എന്തും പറയാമെന്ന യുഡിഎഫിന്റെ നെറികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇത്. നട്ടാൽ കുരുക്കാത്ത എത്ര നുണകൾ ആണ് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ രാഷ്ട്രീയ വൈരികൾ ഉന്നയിച്ചിട്ടുള്ളത്.
ഏതെങ്കിലും തെളിയിക്കാൻ ആരോപണം ഉന്നയിച്ചവർക്ക് ആയോ എന്നും മന്ത്രി ചോദിച്ചു .മുഖ്യമന്ത്രിയെയും അതുവഴി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും തകർക്കാനുള്ള ശ്രമങ്ങൾ ആണ് ഇതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക