ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3 ദൗത്യത്തിൽ പ്രൊപ്പഷൻ മോഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുത്തുന്ന നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കി. നാളെ വൈകിട്ട് നാലുമണിക്ക് ലാൻഡറിന്റെ ഡി ബൂസ്റ്റിംഗ് പ്രക്രിയ ആരംഭിക്കും.
പ്രൊപ്പൽഷ്യൻ മോഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് കൂടുതൽ അടുക്കും. 30 കിലോമീറ്റർ ഉയരത്തിൽ വച്ച് പേടകത്തിന്റെ ചലനവേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുക എന്നതായിരുന്നു ഇതിലെ ഏറ്റവും പ്രാധാന്യമേറിയ ഘട്ടം. ചന്ദ്രോപരിതലത്തിന് തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബം ആക്കി മാറ്റണം.
ഈ മാസം 23ന് പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യും. കഴിഞ്ഞദിവസം ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണപഥ താഴത്തൽ പ്രക്രിയ വിജയകരമായി പൂർത്തിയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഭ്രമണപഥം ക്രമീകരിക്കാൻ സാധിച്ചുവെന്നും ഇതോടെ ഭ്രമണപഥ ക്രമീകരണം പൂർത്തിയായി എന്നും ഐഎസ്ആർഒ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക