ഏഴാമത് മലയാള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഉർവശിയെയും തെരഞ്ഞെടുത്തു. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചലച്ചിത്രതാരം മധുവിനും, സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പി വത്സല, സി രാധാകൃഷ്ണൻ എന്നിവർക്കും, സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും, മലയാള ചലച്ചിത്ര ഗാനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചിറ്റൂർ ഗോപിക്കും നൽകി ആദരിക്കും.
പനി എന്ന ചിത്രം മികച്ച ചിത്രമായും റോഷാക്ക് എന്ന ചിത്രത്തിന്റെ സംവിധായകൻ നിസാം ബഷീർ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചലച്ചിത്ര സംവിധായികയായി മധുരമനോഹര മോഹത്തിന്റെ സംവിധായിക സ്റ്റെഫി സേവ്യർ തെരഞ്ഞെടുക്കപ്പെട്ടു. 2018 മാളികപ്പുറം എന്ന ചിത്രങ്ങളുടെ നിർമ്മാതാവായ വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിർമ്മാതാവ്.
മികച്ച സഹനടനായി ജോണി ആന്റണിയെ തെരഞ്ഞെടുത്തപ്പോൾ ബിന്ദു പണിക്കർ, പൂർണിമ ഇന്ദ്രജിത്ത് എന്നിവർ മികച്ച സഹനടിമാരും ആയി. മലയാള പുരസ്കാരം സമിതി ഭാരവാഹികളായ ജികെ പിള്ള തെക്കേടത്ത്, ഇസ്മായിൽ കൊട്ടാരപ്പാട്ട്, ഫാദർ കുണ്ടുകുളം വിൻസന്റ്, നാഷിദ് നൈനാൻ, ആര്യ കൃഷ്ണ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക