രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ച് കെഎസ്ഇബി. വിഷയത്തിൽ എന്തു നടപടി സ്വീകരിക്കാം എന്നുള്ള റിപ്പോർട്ട് ഓഗസ്റ്റ് 21ന് നൽകാൻ കെഎസ്ഇബി ചെയർമാന് വൈദ്യുതി മന്ത്രി നിർദ്ദേശം നൽകി. ഓഗസ്റ്റ് 21നു ശേഷം പവർകട്ട് സംസ്ഥാനത്ത് വേണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. നിലവിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാണ് സംസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഡാമുകളിൽ വെള്ളം ഇല്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധികവൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരും എന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. വൈദ്യുതി നിരക്ക് കൂട്ടാതെ ഇനി മുന്നോട്ടുപോകാൻ ആവില്ല. ദിവസം പത്തു കോടി രൂപയുടെ അധികവൈദ്യുതി വാങ്ങേണ്ടിവരുന്ന അവസ്ഥയാണ്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ച് ആയിരിക്കും എത്ര രൂപയുടെ വർദ്ധന ഉണ്ടാകും എന്ന് പറയാനാവുക എന്നും അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുക എന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക