സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നേരിടാൻ ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ 21ന് ഉന്നതതല യോഗം ചേരും.
ഓണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും വരുന്നതിനാൽ ലോഡ് ഷെഡിങ് പോലുള്ള കടുത്ത നടപടികൾക്ക് ഉടൻ സാധ്യതയില്ല. അടുത്ത മാസവും നല്ല മഴ കിട്ടുന്നില്ലെങ്കിൽ ലോഡ് ഷെഡിങ്ങും നിരക്കുവർധനയും മാത്രമാണ് വൈദ്യുതി ബോർഡിനു മുന്നിലുള്ള പോംവഴി.
വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട്ടു സൂചിപ്പിച്ചു. അണക്കെട്ടുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപയോഗം കൂടിയതുമാണു കാരണം. ലോഡ് ഷെഡിങ് ഒഴിവാക്കണമെങ്കിൽ ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങണം. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക