വായ്പകൾക്കുമേൽ പിഴപ്പലിശ ഒഴിവാക്കുന്ന ബാങ്ക് നടപടിക്കെതിരെ നിർദ്ദേശവുമായി ആർ ബി ഐ. വായ്പ അക്കൗണ്ടുകൾക്ക് മേൽ ബാങ്കുകൾ പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ആർബിഐ സർക്കുലർ പുറത്തിറക്കി. മാനദണ്ഡങ്ങൾ പാലിക്കാതെ പല ബാങ്കുകളും പലിശയ്ക്ക് മേൽ പിഴ പലിശ ചുമത്തുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ആർബിഐ പുറത്തിറക്കിയത്.
പിഴപ്പലിശ ഒഴിവാക്കുന്ന ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ 2024 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.വായ്പ വാങ്ങുന്നയാൾ വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ പാലിക്കാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ നിരക്കുകൾക്കപ്പുറം പിഴ ഈടാക്കുന്നുണ്ട്. വ്യവസ്ഥകൾ പാലിക്കാത്തതിന് കടം വാങ്ങുന്നയാളിൽ നിന്ന് പിഴ ഈടാക്കിയാൽ അത് പീനൽ ചാർജുകൾ ആയി കണക്കാക്കും. ഇതിന് പലിശ ഈടാക്കില്ല.
വായ്പ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെ വന്നാൽ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കടം വാങ്ങുന്നവർക്ക് അയക്കണം എന്ന മാർഗ്ഗനിർദേശം രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ബാധകം ആയിരിക്കും എന്നും ആർബിഐ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക