രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി കുറഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്മാരുടെ എണ്ണം വലിയ തോതില്‍ കൂടിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
സ്വദേശിവല്‍ക്കരണം ഫലപ്രദമായതോടെയാണ് തൊഴിലില്ലായ്മ നിരക്ക് വലിയ കുറഞ്ഞത്. സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ മാത്രം 22 ലക്ഷത്തിലേറെ സ്വദേശികളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഇതില്‍ 8,61,00 പേര് വനിത ജീവനക്കാരാണ്. സര്‍ക്കാര്‍ മേഖലയിലും 6 ലക്ഷത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു .
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ 17.16 ശതമാനമാണ് വര്‍ധനവുണ്ടായത്. സ്വകാര്യ മേഖലയില്‍ പ്രതിമാസം 5,000 റിയാലും അതിന് മുകളിലും ശമ്പളം വാങ്ങുന്നവരുടെ എണ്ണം 20 ലക്ഷത്തോളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക