മലപ്പുറം കുടുംബ കോടതിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഹൈക്കോടതി ജഡ്ജ് സതീഷ് നൈനാൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മലപ്പുറം ജില്ലാ ജഡ്ജിയായ എസ് മുരളി കൃഷ്ണ അധ്യക്ഷനായി. കാലതാമസം വരുത്താതെ കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തി എംഎൽഎ പി ഉബൈദുള്ള പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതിനായി നിർദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
12 കോടി രൂപ ചിലവാക്കി നിർമ്മിക്കുന്ന മൂന്നുനില കെട്ടിടം കളക്ടറേറ്റ് വളപ്പിൽ വിവിപാറ്റും വോട്ടിംഗ് യന്ത്രങ്ങളും സൂക്ഷിക്കാൻ നിർമ്മിച്ച കെട്ടിടത്തിന് ചേർന്നുള്ള 32 സെന്റ് സ്ഥലത്താണ് നിർമ്മിക്കുന്നത്. പദ്ധതിക്ക് കേന്ദ്രസർക്കാർ 60 ശതമാനം തുകയായ 7.2 കോടി രൂപയും ബാക്കി തുക 4.8 കോടി രൂപ സംസ്ഥാന സർക്കാരും നൽകും. വാഹന പാർക്കിംഗ്, കോടതി ഹാൾ, ജഡ്ജിയുടെ ചേമ്പർ, ഓഫീസ്, അമ്മമാർക്കുള്ള വിശ്രമ കേന്ദ്രം, കൗൺസിലിംഗ് ഹാൾ എന്നിവയെല്ലാം അടങ്ങിയതാണ് പുതിയ കെട്ടിടം. 2007ലാണ് മഞ്ചേരിയിൽ നിന്നും മലപ്പുറത്തേക്ക് മാറ്റിയ കുടുംബകോടതിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക