ഈ ഓണം സന്തോഷത്തിന്റെ താകരുതെന്ന് ചിലർ ആഗ്രഹിച്ചിരുന്നു ഇക്കൂട്ടർ നാണമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓണത്തിന് എന്തൊക്കെ ഇല്ലാതിരിക്കുമെന്ന് വലിയ തോതിൽ പ്രചരിപ്പിച്ചവർക്ക് നാണം എന്നത് അടുത്തുകൂടെ പോയിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർ സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടാകും എന്നും പ്രചരിപ്പിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയിലും താഴെയാണ്. സർക്കാരിന്റെ വിപണിയിലെ ഇടപെടലാണ് വിലക്കയറ്റത്തെ പിടിച്ചുനിർത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
2016ൽ നൽകിയ അതേ വിലയ്ക്ക് തന്നെയാണ് 13 ഇനത്തിൽപ്പെട്ട സാധനങ്ങൾ സംസ്ഥാനത്ത് നൽകുന്നത്. സാധനങ്ങളില്ല എന്ന വ്യാജ പ്രചാരണം നടക്കുന്നുണ്ട്. നാട്ടുകാർ ചെല്ലുമ്പോൾ സാധനങ്ങൾ ലഭിക്കുന്നുണ്ട്. ക്ഷേമ പെൻഷനും കൃത്യമായി ലഭിക്കുന്നു. നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം എന്നും സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക