തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ ഫീസ് അടയ്ക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചെന്ന് പരാതി. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിന്‍സിപ്പല്‍ ക്രൂരവിവേചനം കാണിച്ചത്.
വിവരം അറിഞ്ഞ് പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ നല്ല തറയാണെന്നും, ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പരിഹസിച്ചുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പ്രിന്‍സിപ്പലിന് വീഴ്ച സംഭവിച്ചതാണെന്നും, പ്രശ്നം ഒത്തുതീര്‍ക്കണമെന്നും കുട്ടിയുടെ പിതാവിനെ മാനേജ്മെന്റ് അറിയിച്ചു. കുട്ടിയെ ആ സ്കൂളിലേക്ക് ഇനി അയക്കാനില്ലെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. ശിശുക്ഷേമസമിതിയില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക